Monday, 12 January 2015

....                                    ഞാൻ  തൊട്ടവർക്കും                                           രണ്ടു വർഷങ്ങൾക്കിപ്പുറം ഒരു നളചരിതം  മൂന്ന്  കാണാനിടയായി  .  കാട്ടുതീയിൽപ്പെട്ട ഒരാൾ തന്നെ വിളിച്ചു   കേഴുന്നതു നളൻ കേൾക്കുന്നു  .  "പേടിക്കേണ്ടാ  "  ശ്ലോകം  ആടിക്കൊണ്ടുനടന്ന് , തീയും അതിലകപ്പെട്ട  സർപ്പത്തേയും കാണുന്നു  . തുടർന്ന്  " കത്തുന്ന വനശിഖി " പദം ആടി , സർപ്പത്തെ രഷപ്പെടുത്തുന്നു  . ഇങ്ങനെ ആടുകയാണ്  പതിവ്  . എന്നാൽ , അന്ന് ഒരു പുതിയ സമ്പ്രദായം കണ്ടു  . " ഞാൻ തൊട്ടവർക്കും " എന്നു പാടുമ്പോൾ വെളുത്ത നളൻ ചെന്നു കാർക്കോടകനെ സ്പർശിച്ചു തിരിച്ചുവന്ന് ബാക്കി മൂന്നും നാലും പാദങ്ങളാടുന്നു . രീതി ഞാനാദ്യംകാണുകയാണ്  . ഇതിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല  . ഒരു പക്ഷെ കാലം വരുത്തിവച്ച ബോധപൂർവ്വമായ പിഴയാകാം  . വെളുത്തനളൻ കെട്ടിയ നടനെ പിന്നീടു കണ്ടപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്  . നടനു താല്പര്യമില്ലായിരുന്നു  . എന്നാൽ സംഘാടകരിൽ ചിലരുടെ നിർബ്ബന്ധത്തിനു വഴങ്ങേണ്ടിവന്നു . സാഹിത്യ പണ്ഡിതന്മാരുടെ നടുവിൽപ്പെട്ട  നടൻ കാട്ടുതീയിൽപ്പെട്ട കാർക്കോടകന്റെ ദൈന്യാവസ്ഥ നേരിട്ടനുഭവിക്കാൻ ഇടയായെന്നു ചുരുക്കം .

No comments:

Post a Comment