- : ഒരു ബോട്ടുയാത്ര : - .....................വിഷുദിവസം നാരകത്തറയിൽ ഒരു
കഥകളി പതിവായിരുന്നു. - വാഴപ്പള്ളിയിൽനിന്ന് ആറേഴുകിലോമീറ്റർ
പടിഞ്ഞാറ് ..ചങ്ങനാശ്ശേരി ബോട്ടുജെട്ടിയിൽനിന്ന് അഞ്ചരയുടെ ബോട്ടുവിട്ടാൽ പിന്നെ
യാത്ര എളുപ്പമല്ല : വള്ളം പിടിക്കണം .അവർ
രാമൻകുട്ടിആശാനെ ക്ഷണിക്കും , വള്ളവും അയയ്ക്കും. .ഒരു
പ്രാവശ്യം മറന്നു .ആശാൻ ആറരയോടെ
ബോട്ടുജെട്ടിയിലെത്തി..സന്ധ്യക്ക് ശക്തിയായ കാറ്റും മഴയും
ഉണ്ടായി .കറന്റു പോയി ; ആകെ
ഇരുട്ട് . ഞാനും തിരുമേനിയും എട്ടുമണിയോടെ
ജെട്ടിയിലെത്തി . വള്ളം കിട്ടാതെ , ആശാൻ
ദ്വേഷപ്പെട്ടുനില്പ്പുണ്ട്.ആലപ്പുഴയിൽനിന്ന് ഒരുബോട്ടുവരാനുണ്ട് , വന്നാൽ
അതുതിരിച്ചുവിടും . സിനിമ കഴിഞ്ഞ് 20-25 പേരും
എത്തി . അധികവും കോളേജ് വിദ്യാർഥികൾ
. കാവാലംവരെ പോകേണ്ടവരാണ് മിക്കവരും . ബോട്ടുവന്നു ; പക്ഷെ ജോലിക്കാർതിരിച്ചു പോകില്ല
.. ഉച്ചക്കുജോലി തീരേണ്ടതാണ് .. അവരും മാസ്റ്ററും തമ്മിൽ
തർക്കമായി . യാത്രക്കാർ മാസ്റ്റരുടെ ഭാഗത്ത്
. .ഏതായാലും ബോട്ടുവിടണമല്ലോ ? ഞങ്ങൾ ജോലിക്കാരുടെ പക്ഷംകൂടി
;. അവർക്കും വിഷു ഇല്ലേ ? വീടും
വീട്ടുകാരുമില്ലേ ? ദാ , അദ്ദേഹം 125 മൈൽ
യാത്ര ചെയ്ത് , നാരകത്തറക്കു പോവാനാവാതെ
വിഷമിക്കുന്നു .. ഞങ്ങളുടെ അനുനയവാക്കുകളും ആശാന്റെ
അവസ്ഥയും അവരെ മാനസാന്തരപ്പെടുത്തി .. കാവാലംവരെ
ബോട്ടുവിടാൻ തയ്യാറായി .. എല്ലാവരും സസന്തോഷം ബോട്ടിൽ
കേറി .....................ഇനിയാണു രസം ... തിരുമേനി
ആശാനോട് ; " ബോട്ടോടിക്കാൻ അറിയാമോ ? "...ആശാൻ :- " നിർത്താനറിയാം " .. എന്നിട്ട് ബോട്ടുനിർത്തിയ കഥ
വള്ളുവനാടൻ ഭാഷയിൽ വർണ്ണിച്ചുതുടങ്ങി . ( ഈ
കഥ " തിരനോട്ട " ത്തിൽ
ഉണ്ട്) . യാത്രക്കാരെല്ലാം ആശാന്റെ ചുറ്റുംകൂടി ,. ബോട്ടുകാരും
.. കഥ തീർന്നപ്പോൾ ഞങ്ങൾ നാരകത്തറ ജെട്ടിയിലെത്തി
.
No comments:
Post a Comment